കൃഷ്ണാവബോധമാർന്ന ഭക്തന്മാർ കൃഷ്ണന് ആദ്യമേ നിവേദിച്ചശേഷം മാത്രം ആഹാരം കഴിക്കുന്നത്. ശരീരത്തെ ആത്മീയമായി പോഷിപ്പി ക്കുന്ന ഒരു പ്രക്രിയയാണിത്. ഇങ്ങനെ ചെയ്യുമ്പോൾ ശരീരത്തിലുള്ള മുൻ പാപങ്ങളുടെ പ്രതികരണങ്ങൾ നശിക്കുകയും ഭൗതികപ്രകൃതിക്ക് സഹജമായ അശുദ്ധിയൊന്നും ബാധിക്കാതിരിക്കുകയുംചെയ്യുന്നു. പകർച്ചവ്യാധി പടർന്നുപിടിക്കുന്ന കാലത്ത് അണു നാശക ഔഷധങ്ങൾ കുത്തിവെയ്ക്കുന്നതുകൊണ്ട് രോഗബാധയിൽ നിന്ന് രക്ഷകിട്ടുന്നതുപോലെ കൃഷ്ണന് നിവേദിച്ച പ്രസാദം ഭക്ഷിക്കുന്നതുകൊണ്ട് വൈഷയികാസക്തിയെ ചെറുത്തു നിൽക്കാനുള്ള കരുത്തണ്ടാകുന്നു. പതിവായി ഇങ്ങനെ ചെയ്യുന്ന ആളാണ് ഭക്തൻ. കൃഷ്ണന് നിവേദിച്ചതു മാത്രം ഭക്ഷിക്കുന്ന, കൃഷ്ണാവബോധമുറച്ച ഒരാൾക്ക് ആത്മസാക്ഷാത്ക്കാരം കൈവരിക്കുന്നതിന് വിലങ്ങു തടിയായി നിൽക്കുന്ന, പഴയ ഭൗതിക വിഷബാധയുടെ പ്രതികരണങ്ങളിൽ നിന്ന് മുക്തനാവാൻ കഴിയും. മറിച്ച് അങ്ങനെ ഭക്ഷണം നിവേദിക്കുന്നതിനു മുമ്പ് കഴിക്കുന്ന ഒരാളുടെ പാപകർമങ്ങൾ വർദ്ധിച്ചു വരികയാൽ അവയുടെ പ്രത്യാഘാതങ്ങളെ അനുഭവിക്കാൻ വേണ്ടി അടുത്ത ജന്മത്തിൽ പന്നിയുടേയും നായയുടേയും ശരീരമെടുക്കേണ്ടി വരുന്നു. മാലിന്യം നിറഞ്ഞതാണ് ഈ ഭൗതികലോകം. പവിത്രമായ കൃഷ്ണപ്രസാദം ഭുജിക്കുന്നവർക്ക് ആ മാലിന്യത്തിൽ നിന്ന് രക്ഷപ്പെടാനാവും. അങ്ങനെ ചെയ്യാത്തവർ മാലിന്യത്തിനു വിധേയരാകും
ശ്രീല പ്രഭുപാദർ – ഭാവാർത്ഥം,ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം മൂന്ന് / ശ്ലോകം 14
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണകൃഷ്ണ കൃഷ്ണ ഹരേ ഹരേഹരേ രാമ ഹരേ രാമരാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆