ഓം ഹരിർവിദധ്യാന്മമ സർവരക്ഷാം ന്യസ്താംഘ്രിപദ്മഃ പതഗേന്ദ്രപൃഷ്ഠേ ദരാരിചർമ്മാസിഗദേഷുചാപ- പാശാൻ ദധാനോ £ഷ്ടഗുണോ £ഷ്ടബാഹുഃ
വിവർത്തനം *******
പാദകമലങ്ങളാൽ ഗരുഡനെ സ്പർശിച്ച് അവന്റെ പിന്നിൽ ഇരിക്കുന്ന പരമോന്നതനായ ഭഗവാൻ ശംഖം , ചക്രം , പരിച , വാൾ , ഗദ , ബാണം , വില്ല്, പാശം എന്നീ എട്ട് ആയുധങ്ങൾ ധരിച്ചിരിക്കുന്നു . ആ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ അദ്ദേഹത്തിന്റെ എട്ടായുധങ്ങളാലും എല്ലായ്പ്പോഴും എന്നെ സംരക്ഷിക്കുമാറാകട്ടെ . അദ്ദേഹം സർവശക്തനാണ് , എന്തുകൊണ്ടെന്നാൽ അദ്ദേഹത്തിന് അണിമ , ലഘിമ തുടങ്ങിയ എട്ടു നിഗൂഢ ശക്തികളും സ്വായത്തമാണ് .
മഹാമത്സ്യത്തിന്റെ രൂപമെടുത്ത ഭഗവാൻ, വരുണദേവന്റെ അനുചരന്മാരായ സമുദ്രത്തിലെ ഘോരമൃഗങ്ങളിൽ നിന്ന് എന്നെ സംരക്ഷിക്കട്ടെ . അദ്ദേഹത്തിന്റെ മായാ ശക്തിയുടെ വിസ്തരണത്താൽ ഭഗവാൻ ഹ്രസ്വകായനായ വാമനന്റെ രൂപമെടുത്തു . കരയിൽ വാമനൻ എന്നെ രക്ഷിക്കട്ടെ . ത്രിലോകങ്ങളെയും കീഴടക്കിയ ഭഗവാന്റെ ബൃഹത്തായ വിശ്വരൂപം ആകാശത്തിൽ എന്നെ സംരക്ഷിക്കുമാറാകട്ടെ.
ഹിരണ്യകശിപുവിന്റെ ശത്രുവായി പ്രത്യക്ഷനായ നരസിംഹദേവ ഭഗവാൻ എല്ലാ ദിശകളിലും എന്നെ സംരക്ഷിക്കട്ടെ . നാനാ ദിക്കുകളിലും മാറ്റൊലിക്കൊണ്ട അദ്ദേഹത്തിന്റെ അട്ടഹാസം ഗർഭവതികളായിരുന്ന രാക്ഷസപത്നിമാർക്ക് ഗർഭഛിദ്രം ഉണ്ടാക്കി . നിബിഢ വനങ്ങളും യുദ്ധമുഖങ്ങളും പോലുള്ള ദുർഘട സ്ഥലങ്ങളിൽ എന്നെ സംരക്ഷിക്കുവാൻ ആ ഭഗവാന് കാരുണ്യമുണ്ടാകട്ടെ .
പരമോന്നതനും വിനാശമില്ലാത്തവനുമായ ഭഗവാനെ ആചാരപരമായ യജ്ഞാനുഷ്ഠാനങ്ങളിലൂടെ സ്പഷ്ടമാക്കാൻ കഴിയുന്നതിനാൽ അദ്ദേഹം യജ്ഞേശ്വരൻ എന്നറിയപ്പെടുന്നു . അദ്ദേഹം ഭൂമിയെ ലോകത്തിന്റെ അടിയിലുള്ള സമുദ്രത്തിൽ നിന്നുയർത്തി തന്റെ കൂർത്ത കൊമ്പുകളിൽ സൂക്ഷിച്ചു . ആ ഭഗവാൻ എന്നെ തെരുവിലെ തെമ്മാടികളിൽ നിന്ന് സംരക്ഷിക്കട്ടെ . പരശുരാമൻ എന്നെ പർവതാഗ്രങ്ങളിൽ നിന്നും, ഭരതന്റെ ജ്യേഷ്ഠ സഹോദരനും ഇളയ സഹോദരൻ ലക്ഷ്മണനോടു കൂടി രാമചന്ദ്രഭഗവാൻ എന്നെ അന്യദേശങ്ങളിൽ നിന്നും സംരക്ഷിക്കട്ടെ ,
തെറ്റായ ധാർമിക സമ്പ്രദായങ്ങളെ അനാവശ്യമായി പിന്തുടരുന്നതിൽ നിന്നും ഉന്മാദം മൂലം ചുമതലകളിൽ നിന്ന് പതനം സംഭവിക്കാതെയും നാരായണഭഗവാൻ എന്നെ സംരക്ഷിക്കട്ടെ . അനാവശ്യമായ ദുരഭിമാനത്തിൽ നിന്നും ഭഗവാന്റെ നരാവതാരം എന്നെ രക്ഷിക്കട്ടെ . എല്ലാ നിഗൂഢയോഗങ്ങളുടെയും ഗുരുവായ ദത്താത്രേയ ഭഗവാൻ ഭക്തിയോഗത്തിൻ്റെ നിർവഹണത്തിൽ നിന്ന് പതനം സംഭവിക്കാതെയും , എല്ലാ സത്ഗുണങ്ങളുടെയും ഉടമയായ കപിലഭഗവാൻ ഫലേച്ഛാ കർമങ്ങളുടെ ഭൗതിക ബന്ധനത്തിൽ നിന്നും എന്നെ സംരക്ഷിക്കട്ടെ .
സനത്കുമാരൻ എന്നെ കാമാസക്തികളിൽ നിന്ന് സംരക്ഷിക്കട്ടെ. ഞാൻ എന്തെങ്കിലുമൊരു മംഗളകർമം ചെയ്യാൻ ആരംഭിക്കുമ്പോൾ പരമോന്നതനായ ഭഗവാന് ആദരപ്രണാമങ്ങൾ അർപ്പിക്കുന്നതിൽ അവഗണന വരുത്തുന്നതിലൂടെ സംഭവിക്കാവുന്ന അപരാധത്തിൽ നിന്ന് ഹയഗ്രീവഭഗവാൻ എന്നെ സംരക്ഷിക്കട്ടെ . വിഗ്രഹാരാധനയിൽ അപരാധം വരുത്തുന്നതിൽ നിന്ന് ദേവർഷി നാരദനും , പരിമിതിയില്ലാത്ത നരകീയ ലോകങ്ങളിൽ പതിക്കുന്നതിൽ നിന്ന് കൂർമഭഗവാനും എന്നെ സംരക്ഷിക്കട്ടെ .
പരമദിവ്യോത്തമപുരുഷനായ ഭഗവാൻ അദ്ദേഹത്തിന്റെ ധന്വന്തരിഅവതാരത്തിൽ എന്നെ അഭികാമ്യമല്ലാത്ത ഭക്ഷണങ്ങളിൽ നിന്നു മോചിപ്പിക്കുകയും, ശാരീരികമായ രോഗങ്ങളിൽ നിന്നു രക്ഷിക്കുകയും ചെയ്യട്ടെ. സ്വന്തം ബാഹ്യവും ആന്തരികവുമായ ഇന്ദ്രിയങ്ങളെ കീഴടക്കിയ ഋഷഭദേവ ഭഗവാൻ എന്നെ താപത്തിന്റെയും ശൈത്യത്തിന്റെയും ദ്വന്ദങ്ങൾ ഉളവാക്കുന്ന ഭയത്തിൽ നിന്ന് രക്ഷിക്കട്ടെ. ജനങ്ങളുടെ നിന്ദയിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും യജഞനും, ക്രുദ്ധരായ സർപ്പങ്ങളിൽ നിന്ന് ശേഷനാഗത്തിന്റെ രൂപത്തിലുളള ബലരാമ ഭഗവാനും എന്നെ സംരക്ഷിക്കട്ടെ.
വൈദിക ജ്ഞാനത്തിന്റെ അഭാവം മൂലം എനിക്കുണ്ടാകുന്ന എല്ലാത്തരം അജ്ഞതകളിൽ നിന്നും പരമദിവ്യോത്തമപുരുഷൻ ഭഗവാൻ അവിടുത്തെ വ്യാസദേവനായുള്ള അവതാരത്തിൽ എനിക്ക് സംരക്ഷണം നൽകട്ടെ . വൈദിക തത്ത്വങ്ങൾക്ക് വിരുദ്ധമായ പ്രവൃത്തികളിൽ നിന്നും, വൈദിക ജ്ഞാനത്തിന്റെ തത്ത്വങ്ങളും ആചാരാനുഷ്ഠാനങ്ങളും ഭ്രാന്തമായി വിസ്മരിക്കാൻ ഇടയാക്കുന്ന അലസതയിൽ നിന്നും ബുദ്ധഭഗവാൻ എന്നെ സംരക്ഷിക്കട്ടെ . ധാർമിക തത്ത്വങ്ങൾ സംരക്ഷിക്കുന്നതിന് കൽക്കിദേവനായി അവതരിച്ച പരമദിവ്യോത്തമപുരുഷനായ ഭഗവാൻ എന്നെ കലിമലങ്ങളിൽ നിന്ന് സംരക്ഷിക്കട്ടെ .
ദിവസത്തിന്റെ ആരംഭത്തിൽ ( പ്രാതഃകാലം ) കേശവഭഗവാൻ അദ്ദേഹത്തിന്റെ ഗദകൊണ്ട് എന്നെ സംരക്ഷിക്കട്ടെ. ദിവസത്തിന്റെ രണ്ടാം ഭാഗത്ത് ( ആസംഗവം ) എല്ലായ്പ്പോഴും മുരളിക വായിച്ചിരിക്കുന്ന ഗോവിന്ദ ഭഗവാൻ എന്നെ രക്ഷിക്കട്ടെ. സർവ ശക്തികളോടും സജ്ജനായ നാരായണൻ ദിവസത്തിന്റെ മൂന്നാം ഭാഗത്തും ( പ്രാഹ്നം ), ശത്രുസംഹാരത്തിന് ചക്രം ധരിച്ച വിഷ്ണുഭഗവാൻ ദിവസത്തിന്റെ നാലാം ഭാഗത്തും ( മധ്യാഹ്നം ) എന്നെ രക്ഷിക്കട്ടെ .
ദിവസത്തിന്റെ അഞ്ചാം ഭാഗത്ത് ( അപരാഹ്നം ) അസുരന്മാർക്ക് അത്യന്തം ഭയമുളവാക്കുന്ന ധനുസ്സ് ധരിച്ചിരിക്കുന്ന മധുസൂദന ഭഗവാൻ എന്നെ സംരക്ഷിക്കട്ടെ. സായാഹ്നത്തിൽ ബ്രഹ്മ, വിഷ്ണു, മഹേശ്വര തേജസുകളായി പ്രത്യക്ഷപ്പെടുന്ന മാധവഭഗവാനും, രാത്രിയുടെ ആരംഭത്തിൽ ( പ്രദോഷം ) ഹൃഷീകേശ ഭഗവാനും എന്നെ രക്ഷിക്കട്ടെ. രാത്രിയുടെ അന്ത്യത്തിൽ ( രാത്രിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങൾ – അർദ്ധരാത്രവും നിശീഥവും ) പദ്മനാഭഭഗവാൻ തന്നെ എന്നെ രക്ഷി ക്കട്ടെ .
മാറിൽ ശ്രീവത്സ മുദ്ര ധരിച്ച പരമദിവ്യോത്തമപുരുഷനായ ഭഗവാൻ അർദ്ധരാത്രിക്കു ശേഷം അരുണോദയം വരെ എന്നെ രക്ഷിക്കട്ടെ. കൈയിൽ വാൾ ധരിച്ച ജനാർദന ഭഗവാൻ രാത്രിയുടെ അന്ത്യത്തിൽ ( രാത്രിയുടെ അവസാനത്തെ നാലു ഘടിക ) എന്നെ സംരക്ഷിക്കുമാറാകട്ടെ. ദാമോദരഭഗവാൻ അതിരാവിലെയും ( പ്രത്യുഷം ), വിശ്വേശര ഭഗവാൻ പകലിന്റെയും രാത്രിയുടെയും സന്ധികളിലും എന്നെ സംരക്ഷിക്കട്ടെ .
പരമദിവ്യോത്തമപുരുഷനായ ഭഗവാനാൽ പ്രയോഗിക്കപ്പെട്ടതും, എല്ലാ ദിക്കുകളിലും ഭ്രമണം ചെയ്യുന്നതുമായ ചക്രത്തിന് യുഗാന്ത്യത്തിലെ സംഹാരാഗ്നി പോലെ വിനാശകരമായ വിളുമ്പുകളുണ്ട്. കാറ്റിന്റെ സഹായത്തോടെ അഗ്നിജ്വാല കരിയിലകളെ ദഹിപ്പിച്ചു ചാമ്പലാക്കുന്നതു പോലെ, ആ സുദർശന ചക്രം എന്റെ ശത്രുക്കളെ ദഹിപ്പിച്ചു ചാമ്പലാക്കട്ടെ.
പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ കൈയിലുളള അല്ലയോ ഗദേ, നീ ഇടിമിന്നൽ പോലെ ശക്തമായ അഗ്നിസ്ഫുലിംഗങ്ങൾ ഉത്പാദിപ്പിക്കുന്നു, നീ ഭഗവാന് അങ്ങേയറ്റം പ്രിയങ്കരനുമാണ്. ഞാനും അദ്ദേഹത്തിന്റെ ഭൃത്യനാണ്. ആയതിനാൽ കുഷ്മാണ്ഡരെന്നും , വൈനായകരെന്നും, യക്ഷരെന്നും, രക്ഷസുകളെന്നും, ഭൂതങ്ങളെന്നും, ഗ്രഹങ്ങളെന്നും അറിയപ്പെടുന്ന പൈശാചികരെ കഷണങ്ങളായി ഛേദിക്കുന്നതിന് എന്നെ സഹായിച്ചാലും. ദയവായി അവരെ പൊടിച്ചു കളയുക.
അല്ലയോ ഭഗവാന്റെ കരത്തിലുളള പാഞ്ചജന്യമേ, ശംഖങ്ങളിൽ ശ്രേഷ്ഠനായവനേ നീ എല്ലായ്പ്പോഴും ഭഗവാൻ കൃഷ്ണന്റെ ശ്വാസത്താൽ പൂരിതമാണ്. അതിനാൽ നീ ഭയാനകങ്ങളായ ശബ്ദസ്പന്ദനങ്ങൾ സൃഷ്ടിച്ച് രാക്ഷസരെയും, പ്രമതരെയും, പ്രേതങ്ങളെയും, പിശാചുക്കളെയും, ഘോര നേത്രങ്ങളോടു കൂടിയ ബ്രാഹ്മണ പ്രേതങ്ങളെയും പോലുളള ശത്രുക്കളുടെ ഹൃദയങ്ങളെ വിറപ്പിക്കുന്നു.
അല്ലയോ മൂർച്ചയേറിയ വാളുകളുടെ രാജാവേ, നീ പരമദിവ്യോത്തമപുരുഷനായ ഭഗവാനാൽ നിയോഗിക്കപ്പെട്ടവനാണ്. ദയവായി എന്റെ ശത്രുക്കളുടെ ഭടന്മാരെ ഛേദിക്കുക. ദയവായി അവരെ ഖണ്ഡങ്ങളാക്കുക! ചന്ദ്രവൃത്തങ്ങൾ പോലെ പ്രകാശിക്കുന്ന ഒരുനൂറ് പുള്ളികളുളള അല്ലയോ പരിചേ, ശത്രുക്കളുടെ പാപപങ്കിലമായ നേത്രങ്ങളെ മറച്ചാലും! അവരുടെ പാപപൂർണങ്ങളായ കണ്ണുകൾ ചുഴ്ന്നെടുത്താലും!
പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ അതീന്ദ്രിയ നാമ, രൂപം, ഗുണങ്ങളെയും അനുസാരികളെയും മഹത്ത്വപ്പെടുത്തുന്നതിലൂടെ ദോഷഗ്രഹങ്ങൾ, ധൂമകേതുക്കൾ, ദുർജനങ്ങൾ, സർപാദികൾ, കടുവ, ചെന്നായ് മുതലായ വന്യമൃഗങ്ങൾ, ഭൂതപ്രേതാദികൾ തുടങ്ങിയവകളിൽ നിന്ന് ഞങ്ങൾ സംരക്ഷിക്കപ്പെടട്ടെ. ഭൂതങ്ങളിൽ നിന്നും, ഭൂമി, ജലം, അഗ്നി, വായു മുതലായ ഭൗതിക ഘടകങ്ങളിൽ നിന്നും, ഇടിമിന്നലിൽ നിന്നും, ഞങ്ങൾ ചെയ്തുപോയ പാപങ്ങളിൽ നിന്നും അത് ഞങ്ങളെ രക്ഷിക്കട്ടെ. ഞങ്ങളുടെ മംഗളകരമായ ജീവിതത്തിന് ഇവയെല്ലാം വിഘ്നങ്ങളാകുമെന്ന് ഞങ്ങളെപ്പോഴും ഭയപ്പെടുന്നു. ആയതിനാൽ അവയെല്ലാം ഹരേ കൃഷ്ണ മഹാമന്ത്ര ജപത്തിലൂടെ പൂർണമായും നശിപ്പിക്കപ്പെടട്ടെ.
ശ്ലോകം 29
🍁🍁🍁🍁🍁🍁🍁🍁
ഗരുഡോ ഭഗവാൻ സ്തോത്രസ്തോഭശ്ഛന്ദോമയഃ പ്രഭുഃ രക്ഷത്വശേഷകൃച്ഛ്രേഭ്യോ വിഷ്വക്സേനഃ സ്വനാമഭിഃ
വിവർത്തനം *******
വിഷ്ണുഭഗവാന്റെ വാഹനമായ ഗരുഡൻ ഏറ്റവും ആരാധ്യാർഹനാണ്. എന്തുകൊണ്ടെന്നാൽ, അദ്ദേഹം പരമോന്നതനായ ഭഗവാനോളം തന്നെ ശക്തനാണ്. അദ്ദേഹം വേദങ്ങളുടെ മൂർത്തതയും മുഖ്യ ശ്ലോകങ്ങളാൽ ആരാധിക്കപ്പെടുന്നവനുമാണ്. അദ്ദേഹം ആപൽക്കരമായ എല്ലാ അവസ്ഥകളിൽ നിന്നും നമ്മളെ രക്ഷിക്കട്ടെ. ദിവ്യോത്തമപുരുഷനായ വിശ്വക്സേന ഭഗവാനും അദ്ദേഹത്തിന്റെ ദിവ്യനാമങ്ങളാൽ എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കട്ടെ.
പരമദിവ്യോത്തമപുരുഷനായ ഭഗവാനെ സന്തത സഹചാരികളെപ്പോലെ അലങ്കരിക്കുന്ന അദ്ദേഹത്തിന്റെ ദിവ്യനാമങ്ങളും, അതീന്ദ്രിയ രൂപങ്ങളും, വാഹനങ്ങളും, ആയുധങ്ങളും ഞങ്ങളുടെ ബുദ്ധിയെയും, ഇന്ദ്രിയങ്ങളെയും, മനസിനെയും, പ്രാണവായുവിനെയും എല്ലാവിധ വിപത്തുകളിൽ നിന്നും രക്ഷിക്കട്ടെ.
സൂക്ഷ്മവും സ്ഥൂലവുമായ ലൗകികാവിഷ്കാരം ഭൗതികമാണെങ്കിലും അത് പരമദിവ്യോത്തമപുരുഷനായ ഭഗവാനിൽ നിന്ന് അഭിന്നമാണ്, ഏന്തുകൊണ്ടെന്നാൽ, ആത്യന്തികമായി അദ്ദേഹമാണ് എല്ലാ കാരണങ്ങളടെയും കാരണം. വാസ്തവത്തിൽ കാരണവും ഫലവും ഒന്നുതന്നെയാണ്, എന്തുകൊണ്ടെന്നാൽ കാരണം ഫലത്തിൽ നിക്ഷിപ്തമാണ്. ആകയാൽ നിരപേക്ഷ സത്യത്തിന്, പരമദിവ്യോത്തമപുരുഷനായ ഭഗവാന് അദ്ദേഹത്തിന്റെ ഏതെങ്കിലുമൊരു ശക്തിയുടെ ഭാഗംകൊണ്ടു മാത്രം ഞങ്ങളുടെ ആപത്തുകൾ ഇല്ലാതാക്കാൻ കഴിയും.
ശ്ലോകം 32 – 33
🍁🍁🍁🍁🍁🍁🍁🍁
യഥൈകാത്മ്യാനുഭാവാനാം വികല്പ്പരഹിതഃ സ്വയം ഭൂഷണായുധലിംഗാഖ്യാ ധത്തേ ശക്തീഃ സ്വമായയാ തേനൈവ സത്യമാനേന സർവ്വജ്ഞോ ഭഗവാൻ ഹരിഃ പാതു സർവ്വൈഃ സ്വരൂപൈർന്നഃ സദാ സർവ്വത്ര സർവഗഃ
വിവർത്തനം *******
പരദിവ്യോത്തമപുരുഷനായ ഭഗവാൻ, ജീവസത്തകൾ, ഭൗതികശക്തി, ആദ്ധ്യാത്മികശക്തി, സമഗ്ര സൃഷ്ടി എന്നിവയെല്ലാം വ്യതിരിക്തമായ അസ്തിത്വങ്ങളാണ്. ആത്യന്തികമായ വിശകലനത്തിൽ, എങ്ങനെതന്നെയായാലും, ഇവയെല്ലാം ചേർന്ന് പരമോന്നതമായ ഒന്നാകുന്നു, ദിവ്യോത്തപുരുഷനായ ഭഗവാൻ. ആയതിനാൽ ആദ്ധ്യാത്മികമായി ഔന്നത്യം പ്രാപിച്ചവർ നാനാത്വത്തിൽ ഏകത്വം ദർശിക്കുന്നു. അത്തരം ശ്രേഷ്ഠരായ വ്യക്തികൾക്ക് ഭഗവാന്റെ ശാരീരികാലങ്കാരങ്ങൾ, നാമം , യശസ്സ് , അദ്ദേഹത്തിന്റെ സവിശേഷതകളും രൂപങ്ങളും കരങ്ങളിലെ ആയുധങ്ങളുമെല്ലാം അവിടുത്തെ ശക്തിയുടെ ആവിഷ്കാരങ്ങളാണ്. അവരുടെ ഉന്നതമായ ആദ്ധ്യാത്മികഗ്രാഹ്യത്തിനനുസരിച്ച് വിവിധ രൂപങ്ങളിൽ പ്രത്യക്ഷനാകുന്ന സർവശക്തനായ ഭഗവാൻ എല്ലായിടത്തും സന്നിഹിതനാണ്. അദ്ദേഹം എല്ലായ്പ്പോഴും ഞങ്ങളെ എല്ലാ അത്യാപത്തുകളിൽ നിന്നും കൊടുംദുരിതങ്ങളിൽ നിന്നും രക്ഷിക്കട്ടെ.
പ്രഹ്ലാദ മഹാരാജാവ് നരസിംഹ ഭഗവാന്റെ ദിവ്യനാമം വളരെയുറക്കെ ജപിച്ചു. സ്വന്തം ഭക്തനായ പ്രഹ്ലാദ മഹാരാജാവിനുവേണ്ടി ഗർജിക്കുന്ന നരസിംഹ ഭഗവാൻ, ബലിഷ്ഠരായ നേതാക്കൾ എല്ലാ ദിശകളിൽ നിന്നും വിഷം, ആയുധം, ജലം, അഗ്നി, വായു മുതലായവയിലൂടെ ഉയർത്തുന്ന ഭയത്തിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കട്ടെ. അവരുടെ സ്വാധീനത്തെ ഭഗവാൻ അദ്ദേഹത്തിന്റെ അതീന്ദ്രിയ സ്വാധീനത്താൽ ഗ്രസിക്കട്ടെ, എല്ലാ ദിക്കുകളിലും എല്ലാ മൂലകളിലും, മുകളിലും, താഴെയും, അകത്തും പുറത്തും നരസിംഹഭഗവാൻ ഞങ്ങളെ രക്ഷിക്കട്ടെ.
ശ്ലോകം 35
🍁🍁🍁🍁🍁🍁🍁🍁
മഘവന്നിദമാഖ്യാതം വർമ്മ നാരായണാത്മകം വിജേഷ്യസേ£ഞ്ജസാ യേന ദംശിതോ£ സുരയൂഥപാൻ
വിവർത്തനം *******
വിശ്വരൂപൻ തുടർന്നു, അല്ലയോ ദേവേന്ദ്രാ, നാരായണ ഭഗവാനുമായി ബന്ധപ്പെട്ട നിഗൂഢ കവചം ഞാൻ നിനക്കു വിവരിച്ചു തന്നു കഴിഞ്ഞു. ഈ സംരക്ഷണ കവചം ധരിക്കുന്ന നിനക്ക് നിശ്ചയമായും അസുരന്മാരുടെ നേതാക്കളെ കീഴടക്കാൻ കഴിയും.
ഈ കവചം ധരിക്കുന്ന വ്യക്തി ആരെയെങ്കിലും അവന്റെ കണ്ണുകളാൽ കടാക്ഷിക്കുകയോ, പാദംകൊണ്ട് സ്പർശിക്കുകയോ ചെയ്താൽ അവൻ മുകളിൽ പറഞ്ഞ എല്ലാ വിപത്തുകളിൽ നിന്നും മുക്തനായിത്തീരും.
ശ്ലോകം 37
🍁🍁🍁🍁🍁🍁🍁🍁
ന കുതശ്ചിദ് ഭയം തസ്യ വിദ്യാം ധാരയതോ ഭവേത് രാജദസ്യുഗ്രഹാദിഭ്യോ വ്യാധ്യാദിഭ്യശ്ച കർഹിചിത്
വിവർത്തനം *******
ഈ പ്രാർത്ഥന, നാരായണ കവചം, നാരായണനുമായി അതീന്ദ്രിയമായി ബന്ധപ്പെടുത്തി സൂക്ഷ്മജ്ഞാനം രൂപപ്പെടുത്തുന്നു. ഈ പ്രാർത്ഥന ജപിക്കുന്ന ഒരുവനും സർക്കാറിനാലോ, കൊളളക്കാരാലോ , പൈശാചികരായ രാക്ഷസന്മാരാലോ, ഏതെങ്കിലും തരത്തിലുളള രോഗത്താലോ ഉപദ്രവിക്കപ്പെടുന്നില്ല.