പരമദിവ്യോത്തമപുരുഷൻ പറഞ്ഞു. എന്റെ വ്യക്തിരൂപത്തിൽ തന്നെ മനസ്സുറപ്പിച്ച് അതീന്ദ്രിയമായ ദൃഢവിശ്വാസത്തോടെ എല്ലായ്പ്പോഴും എന്നെ ആരാധിക്കുന്നതിൽ മുഴുകിയിരിക്കുന്നവരാണ് ഏറ്റവും പരിപൂർണ്ണതയുള്ളവരെന്ന് ഞാൻ കരുതുന്നു.
തന്റെ വ്യക്തിരൂപത്തിൽ മനസ്സിനെ ഏകാഗ്രീകരിച്ച് ഭക്തിശ്രദ്ധകളോടെ ആരാധിക്കുന്നവരാണ് യോഗത്തിൽ പൂർണ്ണത കൈവരിച്ചവരെന്ന് അർജുനന്റെ ചോദ്യത്തിന് വ്യക്തമായി കൃഷ്ണൻ ഉത്തരം നൽകുന്നു. അങ്ങനെ കൃഷ്ണാവബോധമുറച്ച ഒരാൾക്ക് ഭൗതിക പ്രവർത്തനങ്ങളില്ല. അയാൾ എല്ലാം കൃഷ്ണാർപ്പണമായാണ് ചെയ്യുന്നത്. ശുദ്ധഭക്തൻ എല്ലായ്പ്പോഴും കൃഷ്ണോപാസനയിൽ ഏർപ്പെട്ടിരിക്കും, ചിലപ്പോൾ അയാൾ ജപിക്കുന്നു. കൃഷ്ണനെക്കുറിച്ച് കേൾക്കുകയോ വായിക്കുകയോ ചെയ്യുന്നു. ചിലപ്പോൾ പ്രസാദം പാകംചെയ്യുന്നു, ചന്തയിൽപ്പോയി കൃഷ്ണണനുവേണ്ടി സാധനങ്ങൾ വാങ്ങുന്നു. ചില പ്പോൾ ക്ഷേത്രമോ, പാത്രങ്ങളോ കഴുകി വെടിപ്പാക്കുന്നു. എന്തു തന്നെചെയ്യുന്നതും കൃഷ്ണണനുവേണ്ടിയാണ്. കൃഷ്ണനർപ്പിക്കപ്പെടാത്ത കർമ്മങ്ങളിലേർപ്പെട്ട ഒരു നിമിഷംപോലും അയാൾ പാഴാക്കുകയില്ല. ഇപ്രകാരമുള്ള പ്രവർത്തനം തന്നെയാണ് ശരിയായ സമാധി.
(ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം പന്ത്രണ്ട് / ശ്ലോകം 2)
🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ